Skip to main content

Posts

Showing posts from November, 2019

മുല്ലപ്പൂ നിറമുള്ള പകലുകൾ( Book Review )

മുല്ലപ്പൂ നിറമുള്ള പകലുകൾ..  ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ ഇതിലെ ആ പെൺകുട്ടിയോട് എനിക്ക് എന്തെന്നില്ലാത്ത പ്രണയം തോന്നി പോയി എന്ന് പറഞ്ഞാൽ ഒട്ടുമേ അതിശയ പെടേണ്ടതില്ല.. സത്യമാണ്..  സമീറ പർവീൻ..  വളരെ അവിചാരിതമായാണ് എനിക്ക് ബെന്യാമിന്റെ  മുല്ലപ്പൂ നിറമുള്ള പകലുകൾ കയ്യിലെത്തുന്നത്.. കവർ പേജ് കണ്ടപ്പോൾ തന്നെ എന്തെന്നില്ലാത്ത ഒരു കണ്ണുടക്കൽ..  രണ്ട് നോവലുകൾ..  അറേബ്യന്‍ മണ്ണിന്റെ ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചുട്ടുപൊള്ളുന്ന അനുഭവങ്ങൾ ‘അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി’യും  , ‘മുല്ലപ്പൂ നിറമുള്ള പകലുകളും..  ഈ നോവലുകളെ പരസ്പര പൂരകങ്ങളാണെന്നും അവ പരസ്പരം വിഴുങ്ങുന്ന സര്‍പ്പങ്ങളെ പോലെയാണ് തന്റെ നോവലെന്ന് ബെന്യാമിന്‍ ഒരിക്കെ  അവകാശപ്പെട്ടിരുന്നു.. രണ്ടു നോവലുകളും അത്രയ്ക്കും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നവയാണ്.  ആദ്യം,'അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി  തൊട്ടുനോക്കാതെയാണ് ഞാൻ മുല്ലപ്പൂ നിറമുള്ള പകലുകളിലേക്കു എത്തുന്നത്..   ആമുഖത്തിൽ തന്നെ മനസിലായി എനിക്ക്, അതും വ്യത്യസ്തമായി നിലനിൽക്കാൻ ഈ രണ്ടു നോവലുകൾക്കും കഴിയുന്നുണ്ടെ...

വാഗമൺ ഡയറീസ് (Travel)

പ്രതീക്ഷിക്കാതെ പോയ വാഗമൺ.. ചില യാത്രകൾ അപ്രതീക്ഷിതമായി സംഭവിക്കുന്നത്.  ഒരു ദിവസം രാത്രി എട്ട് മണിയോടെ ഞങ്ങൾ സൊറപറഞ്ഞു കൊണ്ട് ലോ അക്കാദമി യുടെ ഗ്രൗണ്ടിൽ ഇരിക്കുന്ന ഞങ്ങൾ .. അപ്പോഴാണ് അടുത്തമാസം  കോഴിക്കോട് നടക്കാൻ ഇരിക്കുന്ന literature ഫെസ്റ്റിനെ കുറിച്ചുള്ള ചർച്ച നടക്കുന്നത്..  കോഴിക്കോട് പോകുന്നമുതൽ തിരികെ വരുന്ന വരെയുള്ള ഉള്ള കാര്യങ്ങളുടെ പ്ലാനിങ് അവിടെ അഞ്ചു മിനിറ്റിൽ നടന്നു.  അവിടെ നിന്നും ടോപ്പിക്ക് കൊച്ചി വഴി ഇടുക്കിയിലേക്കു.. അപ്പോഴാണ് "നമുക്ക് ഇടുക്കിയിലേക്കു പോയാലോ എന്ന് " ഞാൻ പറയുന്നത്.. എന്റെ ഈ ചോദ്യത്തിന് വലിയ പ്രതികരണം ഒന്നുമുണ്ടാക്കില്ല എന്ന ധാരണയോടെയാണ് ഞാൻ അത് പറഞ്ഞതും. പക്ഷെ കണക്കുകൂട്ടലുകൾ തെറ്റി.. "അതിനെന്താ ഞങ്ങൾ റെഡി "കൂടെയുണ്ടായിരുന്ന അഞ്ചു പേരും ഒരേ സ്വരത്തിൽ മറുപടി നൽകി..  3 ബൈക്കുകൾ, 6 പേര്.. പെട്രോൾ നിറച്ച ബൈക്കുകൾ.. ഉള്ള ഡ്രെസ്സും ഹെൽമെറ്റുമായി രാത്രി 9.30 ഓടെ ഞങ്ങൾ യാത്ര തിരിച്ചു..  ലക്ഷ്യം ഇടുക്കിയാണ്.. കൂട്ടത്തിലുള്ള ഒരാളുടെ വീട് മുന്നാറിലാണ്..  പോകുന്ന വഴി ഒരു തട്ടുകട ലക്ഷ്യമാക്കി ബൈക്ക് നിർത്തി,...

ജോക്കർ (Film Review )

ജോക്കർ..  കഥാ പത്ര മികവ് കൊണ്ടും ചിതലരിക്ക പെടാത്ത പ്രേമയം കൊണ്ടും ലോകമെമ്പുമുള്ള കാഴ്ച കാരെ പിടിച്ചിരുത്തിയ ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കർ..  പരമ്പരാഗത കോമാളി സങ്കല്പത്തെ മാറ്റി മറിക്കുന്ന, ചിരിപ്പിക്കുന്ന ആ ജോക്കർ.. ഉള്ളിൽ എരിയുന്ന കനൽ പേറി നടക്കുന്നുണ്ടെന്നു നമ്മളോട് ഈ ചിത്രം പറയുന്നുണ്ട്.  കോമിസ് കഥാപാത്രങ്ങൾ.. വിപണന സാധ്യതകൾക്കപ്പുറം, പൊതു ബോധത്തിന്റെ ഉപരിമണ്ഡലം തുറന്നു കാട്ടുന്നവ..  തിരസ്കരിക്ക പെട്ട രാജകുമാരൻ തന്നെയാണ് ജോക്കർ..  ഗോധം നഗരത്തിലെ ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ, അരക്ഷിതാവസ്ഥ നിലനിൽക്കുന്ന, ചുറ്റുപാടിലാണ് ആർതർ ഫെലിക്‌ ജീവിക്കുന്നത്.. സ്വന്തമാണെന്നു പറയാൻ വയസായ ഒരു അമ്മ മാത്രമേ ഉണ്ടായിരുന്നോളു.  ഉപജീവന മാർഗമായി ഗോധം നഗരത്തിലെ തെരുവുകളിൽ പരസ്യ ബോർഡുകളായി നിറഞ്ഞ പുഞ്ചിരിയോടെ കോമാളി വേഷത്തിൽ അയാൾ ജീവിക്കുന്നുണ്ട്. ആ അവസരത്തിൽ പോലും മാനസിക പിരിമുറുക്കത്തിലാണ് ആർതർ. ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ mental stress  കുറയ്ക്കാൻ ആയിട്ട് പലവിധ മരുന്നുകളും, സൈക്കാറ്റിസ്റ്റിനെയും അയാൾ കാണുന്നുണ്ട്. തനിക് കഴിവുകൾ കൊണ്ട്  മറ്റുവര...

തേടി വന്നൊരു കഥ.. (creative writing )

കയ്യിൽ പതിവില്ലാതെ ഒരു ഭാരം.. . .. കണ്ണെടുക്കാൻ തോന്നാത്ത വിധം.. എന്റെ ഉള്ളിലെ യുക്തീ ബോധവും ആ പുസ്തകത്തിലെ അക്ഷരങ്ങളുമായി നിരന്തരം സംഘർഷത്തിലായിട്ടു മണിക്കൂറുകൾ പിന്നിട്ടിരുന്നു. സ്കാനിയയുടെ ഇടതു ഭാഗത്തെ പത്തിലന്നാലും പതിനഞ്ചും സീറ്റുകൾ.. ആളൊഴിഞ്ഞ സീറ്റിൽ അധ്യപത്യം സ്ഥാപിക്കാൻ തയ്യാറാവാതിരുന്ന ഞാൻ പതിയെ കയ്യടക്കാൻ ആരംഭിച്ചിരുന്നു.. പുസ്തകത്തിന്റെ അവസാനത്തെ അധ്യായത്തിലേക്കു കടന്നത് പോലും നെഞ്ചടിപ്പോടെ യായിരുന്നു. ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക്..ഉറക്കവും ഹെഡ്‍ഫോണും, കൂടെ ബാഗിൽ സ്ഥാനം പിടിച്ച രണ്ട് പുസ്തകങ്ങൾ.. മോട്ടോർ സൈക്കിൾ ഡയറിസിലേക്കു കണ്ണ് എത്തേണ്ട ഞാൻ എന്ത് കൊണ്ട് ഈ ആത്മ സങ്കര്ഷത്തിലേക്കു കടക്കേണ്ടി വന്നു.. ചില ചോദ്യങ്ങൾക്കു ഉത്തരമില്ലല്ലോ..... അങ്കമാലി എത്തിയപ്പോഴാണ് അല്പം വെള്ളം കുടിക്കാനായി എഴുന്നേറ്റത്.. വീർപ്പു മുട്ടികൊണ്ടിരുന്ന ആത്മസംഘര്ഷത്തെ ഇരുപതു രൂപയുടെ "ആക്കോറയിൽ " ഒതുക്കേണ്ടി വന്ന എന്റെ  നീക്കത്തെ കണ്ട് എനിക്ക് തന്നെ ചിരി വന്നു. എന്റെ ആലോചന അപ്പോഴും, ആ പുസ്തകത്തിനുള്ളിലെ വൃന്ദയെ കുറിച്ചായിരുന്നു. വൃന്ദ മേനോൻ.. ജീവിതത്തെ ഇ...

സ്വാമിയേ ശരണമയ്യപ്പാ (Local issue )

എന്റെ  നാട് പരിപൂർണ ബോധ്യത്തില്‍ എത്തപെട്ടിരിക്കുന്നു..  അൽപമൊന്ന്  പിഴച്ചിരു ന്നേൽ ഈ നാടിന്റെ secularisam തകർത്തു കൊണ്ട് വർഗീയ കലാപത്തിന്,  ''Human's own country ''എന്ന് പ്രളയത്തില്  മാറ്റി പറയിപിച്ച  നമ്മുടെ കേരളം  സാക്ഷ്യം വഹിച്ചേനെ..  ഇന്ത്യയിലെ ജുഡീഷ്യറിയുടെ ചരിത്ര  വിധി...നവോത്ഥാന തലമുറകൾ ആഗ്രഹിച്ച വിധി...   വിശ്വാസത്തിൽ   വിവേചനങ്ങളില്ലാതെ തുല്യത ഉറപ്പാക്കിയ ചരിത്ര നിമിഷം..  അപ്പോൾ മുതൽ അണിയറയിൽ   സമാനതകളെ ഓരോന്നും ചേർത്ത് നാടിനെ വിഴുങ്ങാൻ പാകത്തിൽ മത ത്തെയും വിശ്വസത്തെയും കൂട്ടുപിടിച്ചു കലാപത്തിന് ആഹ്വാനം ചെയ്യാൻ അവർ തയ്യാറയി കഴിഞ്ഞിരുന്നു..  വിശ്വാസികളെ മറയാക്കി ബിജെപി എന്ന ദേശിയ പാർട്ടിടെ നേത്യത്ത്വത്തില്‍  സംഘ പരിവാര് കേന്ദ്രങ്ങളുണ്ടായി... ഗുജറാത്തി ന്റെയും മുസഫർ നഗറിലുമെല്ലാം ആവർത്തനം ഭയന്നവരാണ് നമ്മളിൽ പലരും...  വിശ്വാസത്തിന്റെ പേരിൽ തെരുവിലിറങ്ങിയ സ്ത്രീകളോടാണ് ആകെ ഒരു സഹതാപം തോന്നി പോയത്.. സ്വയം അശുദ്ധരാണെന്നു അവര് വിളിച്ചു കൂവി കൊണ്ടേയിരിക്കുന്നു.....

രുചി തേടി വിഴിഞ്ഞത്തേക്ക്.. (Food)

  ഫുഡ്‌ explore ചെയ്യാൻ ആഗ്രഹിക്കാത്ത മനുഷ്യർ വിരളമാണ്.. സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ഡിന്, ചൈനിസ്, അറബെയ്‌ൻ, ജാപ്പനീസ്, സ്പാനിഷ്, അങ്ങനെ ഒരു നിര തന്നെ നമ്മുടെ കയ്യെത്തും ദൂരത്ത്‌ നിന്നും കഴിക്കുവാനാകും..  അപ്പൊ ഫുഡ്‌ അടിച്ചാലോ... എങ്ങോട്ട് പോകാനാ.. Zam Zam, ആസാദ്‌, പാരഗൺ, ബുഹാരി, എന്ററീ . ഏഹ് വേണ്ട.. നമുക്ക് വിഴിഞ്ഞം വരെയൊന്ന് പോകാം.. Sea ഫുഡിന്റെ സ്വാദ് നുരയാൻ വിഴിഞ്ഞത്തേക്ക്..  ആദ്യമേ തന്നെ പറയട്ടെ sea ഫുഡിന്റെ ഹബ് ആണ് വിഴിഞ്ഞം.. ആദ്യമൊക്കെ ചെറിയ restaurant ആയിട്ട് പ്രാദേശികമായിട്ടുള്ള ആളുകളിലേക്കു മാത്രം ഒതുങ്ങി നിന്ന അവിടെ ഇന്ന് പലവിധ പേരുകളിൽ നിരവധി അനവധി കടകൾ,  ജില്ലയിലെ പല ഭാഗത്തു നിന്നും രാത്രി വൈകിയും ഫാമിലി ഉൾപ്പടെ  അവിടെ  എത്തുന്നുണ്ട്..  വിഴിഞ്ഞത്തേക്ക് ഞങ്ങൾ നാല് പേരാണ്..ഞാൻ, ഹരി, ഗോകുൽ, കാർത്തിക്..  ഒരു വെള്ളിയാഴ് രാത്രി 11 മണിയോടെ sea food തേടി യുള്ള ഒരു യാത്ര..  റോഡിന്റെ ഇരു വശങ്ങളിലും കടകൾ.. പല പേരുകളിൽ.. ഉസ്താദ് ഹോട്ടൽ, ചുട്ടമീൻ, മുബാറക്, ഫർസാൻ, കടലോരം.. അങ്ങനങ്ങനെ..   രാത്രി വൈകിയും കുടംബസമേതം ഉസ്താദ് ഹ...

പറണേറ്റും നിലത്തിൽ പോരും.. (Festival )

വെള്ളനാട് ഭദ്ര കാളി ദേവി ക്ഷേത്രത്തിലെ പറണേറ്റ്, നിലത്തിൽ പോര്..  കുംഭം മീനം മാസങ്ങളിൽ തെക്കൻ കേരളത്തിലെ ഭദ്രകാളീക്ഷേത്രങ്ങളിൽ ഉത്സവങ്ങളോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു അനുഷ്ഠാന കലാരൂപമാണ്‌ പറണേറ്റ്. ദാരികാസുരൻ എന്ന അസുരനെ ഭദ്രകാളി നിഗ്രഹിക്കുന്നതാണ് ഇതിന്റെ  പിന്നിലെ ഐതിഹ്യം..  വെള്ളനാട് ദേവി ക്ഷേത്രത്തിൽ മീനമാസത്തിലാണ് ഉത്സവം നടക്കാറുള്ളത്., പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന്റെ ഒൻപതാമത് ദിവസത്തിന്റെ രാത്രിയിലാണ് പറണേറ്റും പത്താമത്തെ ദിവസത്തിന്റെ രാവിലെയാണ് നിലത്തിൽ പോരും നടത്താറുള്ളത്..  തെക്കൻ കേരളത്തിലെ ഒരു പ്രധാനപെട്ട ഭദ്ര കാളി ക്ഷേത്രമാണ് വെള്ളനാട് സ്ഥിതി  ചെയുന്നത്..  ഉത്സവം എല്ലാ വർഷവും നടത്താർ ഉണ്ടെങ്കിലും പറണേറ്റും നിലത്തിൽ പോരും രണ്ട് വർഷത്തിൽ ഒരിക്കലാണ്..  പറണേറ്റ് മഹോത്സവത്തിന്റെ മുന്നോടിയായി നാലുദിക്കുകളിലും നടത്തുന്ന ദിക്കു ബലിയ്ക്ക് ദേവിമാർ ഭവനങ്ങൾ തോറും എഴുന്നെള്ളുന്നു എന്നൊരു വിശ്വാസം നിലനിൽക്കുന്നുണ്ട്.  ദാരിക നെ അന്നെഷിച്ചാണ് ദേവി ദിക്കുകൾ തോറും അലയുന്നത്.  ഇനി ഐതിഹ്യത്തിലേക്ക് വര...

സ്വപ്നങ്ങളിലേക്ക്.., (Dream, Aspiration, Ambition )

ഉറങ്ങുമ്പോൾ കാണുന്നതും ഉണർന്നിരിക്കുമ്പോൾ കാണുന്നതും ഒരേ സ്വപനമാണെങ്കിലോ..  മനുഷ്യ ജീവിതം തുടങ്ങിയ മുതൽ അവസാനിക്കുന്നവരെ.. കണ്ട സ്വപ്നങ്ങൾ കാണാൻ ഏറെയുള്ള സ്വപ്നങ്ങൾ...  ജീവിതത്തിൽ ചില മനുഷ്യർ.. നമ്മളെ വല്ലാതങ്ങു സ്വാധീനിക്കും.. സ്ഥിരതയില്ലാത്ത മനസുകളെ ആണെങ്കിൽ പ്രേതെകിച്ചും.. കലുഷിതമായ, ക്രമാതീതമായ ദുരൂഹതകളുള്ള  ഒരുവന്റെ മനസിന്റെ ഡെപ്ത് അത് അവനോടൊപ്പം അറിയുന്നവർ വിരളം.. അവന്റെ വേവ് ലെങ്ങ്തിൽ അവനോടൊപ്പം ഒരാൾ ഉണ്ടാവുക.. കണ്ണാടിയിൽ സ്വന്തം നോക്കുന്ന അതെ ട്രാന്സ്പരെന്റ് ആയി തന്നെ..  എനിക്ക് നിന്നിൽ എന്നെ കാണം എന്ന് പറയുന്നതിനെ കാൾ, എനിക്ക് എന്നോടെന്ന പോലെ നിന്നോട് പറയാം എന്ന് ചിന്തിക്കുന്നിടത്തു നമ്മൾ ഈ ലോകം കീഴടക്കിയ നെപ്പോളിയൻ ആയി മാറുന്നു..  എന്റെ ഭ്രാന്തിനോടൊപ്പം ഒരേകായിരം ഭ്രാന്തുകള് വന്നു ചേരുമ്പോൾ..  ചാരുകസേരയിലേക്കു മലർന്നു കിടക്കുന്ന മരണത്തിലേക്കുള്ള ബാല്യമുണ്ടല്ലോ..  അന്ന് ഓർമകളുടെ ചിതലരിക്കാത്ത ചില ഏടുകൾ ഉണ്ടാവും.. മരണത്തിലേക്കെടുക്കുന്ന അവസാന ശ്വാസത്തിന്റെ വരവിൽ തെളിയുന്ന ചില മുഖം. . രണ്ട് വ്യക്തികൾ.. വഴി തെറ്റി ഒരിടത്തു...

ഓർമയിലേക്ക് (Memories )

അഞ്ചാം ക്ലാസ്സിലെ ഏതോ ഒരു വൈകുന്നേരം..ഓഫിസ് റൂം ബിൽഡിംഗ്‌ ന്റെ താഴത്തെ ബ്ലോക്ക്‌..  A മുതൽ E വരെ യുള്ള ഡിവിഷനുകൾ ചേർന്ന ഞങ്ങൾടെ  സ്വന്തം ബ്ലോക്ക്‌..   ടീച്ചറ് വരിലെന്ന് ആശ്വാസിച്ച്  30 മിനിറ്റിന്റെ  പിരീഡ് തകര്‍ത്താടുന്ന A ബാച്ചിലെ  കുട്ടികള്... ചല പില താളങ്ങൾ ക്രമാതീധമായി ക്ലാസ്സിനെ അരോചകത്തിൽ മുഴക്കുന്നു.. പേന ഫൈറ്റും , ഓഡ്രോ ഇവനും ഡസ്റ്റർ ത്രോയിങ്ങുമായി ഒരു നിര അണിനിരന്നപ്പോൾ, ഡെസ്കിൽ താളം പിടിച്, ഗ്രൂപ്പ്‌ തിരഞ്ഞ് അന്താക്ഷരിയുമായി മറ്റൊരു കൂട്ടർ..  എല്ലാം കണക്ക് കൂട്ടലുകളും തെറ്റിച്ച് കൊണ്ട് കടന്ന് വന്ന ടീച്ചര്‍ ..തുറിച്ച കണ്ണുകളുമായി, വിളറി ചുവന്ന കവിളുകൾ.. വിയർപ്പൊഴിച്ചു കൊണ്ട് അവർ തീക്ഷ്ണമായ ദഹിപ്പിക്കൽ കൊണ്ട് ചുണ്ടുകൾ അനക്കി..  തന്റെ പിരീഡിനെ പുഛത്തോടെ അവഗണിച്ച ഭാവത്തിലാകും കണ്ണില്‍ ആദ്യംപെട്ട ആറുപെരെയെന്തോ തിരഞ്ഞു പൊക്കിയത്. ക്ലാസ്സാണെങ്കിലോ ഉത്സവം കഴിഞ്ഞയൊരു പൂരപ്പറമ്പ് പോലെ നിശബ്ദം... അടുത്തത് ശിക്ഷരീതികളാണ്.. വടി ഇല്ലാത്തതുകൊണ്ടൊരു  ആഹ്ലാദം നിഴിച്ചവര്‍  ഭാവം മുഖത്ത് കാട്ടിയില്ല എന്നതാണ് സത്യം..പക്ഷെ...

ചിന്തിപ്പിക്കുന്ന സാമ്പത്തിക സംവരണം (Optional Subject)

മുന്നോക്ക സമുദായത്തിൽ  സാമ്പത്തികമായി പിന്നോട്ടു നിൽക്കുന്ന എട്ടു ലക്ഷത്തിനു താഴെ വാർഷിക വരുമാനമുള്ളവർക്കു രാജ്യത്തു 10%സാമ്പത്തിക സംവരണം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഭരണ ഘടന ഭേദഗതി ബിൽ 323 പേർ അംഗീകരിച്ചു കൊണ്ട് ലോകസഭയിലും, 10  മണിക്കൂർ ചർച്ചയ്ക്കൊടുവിൽ രാജ്യ  സഭയിലും അംഗീകാരം കിട്ടി .. രാഷ്‌ട്രപതി ഒപ്പു വയ്ക്കുന്നതോടെ സാമ്പത്തിക സംവരണ  ബിൽ ഇന്ത്യയിൽ നിയമമാകും..  കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തവർ ഈ ബില്ലിനെ  അംഗീകരിച്ചവർ  മനപ്പൂർവ്വമായോ അല്ലാതെയോ വിസ്മരിക്കപ്പെടുന്ന യാഥാർത്ഥ്യങ്ങൾ ഇന്നിന്റെ  കാലത്തും പ്രസക്തമായ തന്നെ നിലനിൽക്കുന്നു. ഇന്ത്യയിൽ സംവരണം ഭരണഘടന രൂപീകൃതമായ  കാലംമുതൽ തന്നെ അത് അവകാശമായി തന്നെ നിലനിന്നുപോരുന്നു.  ഇന്ത്യയിലെ സംവരണവ്യവസ്ഥ എന്നത് ജാതിയ പരമായി മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല.   സാമൂഹ്യപരമായും ലിംഗപരമായും  പിന്നിൽ നിൽക്കുന്ന ഭിന്നശേഷി   വിഭാഗത്തിൽപ്പെടുന്നവർക്കും  പിന്നോക്ക ജാതിയിൽ പെട്ട പാർശ്വവൽക്കരിക്കപ്പെട്ട പട്ടികജ...