Skip to main content

Posts

Film Review 8 (മൂത്തൊൻ-Moothon)

മൂത്തൊൻ . ഇത്തവണ IFFK യിൽ ഡെലിഗേറ്റ്ന്റെ അഭ്യർത്ഥന പ്രകാരം സ്പെഷ്യൽ ഷോ നടത്തിയ മലയാള വിഭാഗത്തിൽ നിന്നുള്ള ഭാഷ ചലച്ചിത്രമാണ് മൂത്തൊൻ.  ഗീത മോഹൻ‌ദാസ് സംവിധാനം ചെയ്ത് നിവിൻ പോളി ,സഞ്ജന ദീപു  ശശാങ്ക് അറോറ, ശോഭിത ധൂലിപാല, റോഷൻ മാത്യു അനുരാഗ് കശ്യപ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു..  വളരെ വ്യത്യസ്തമായ പ്രേമേയമാണ് ചിത്രം അവതരിപ്പിക്കുന്നത്. മലയാള സിനിമ വളരെ വിരളമായി മാത്രമാണ് ഇത്തരം പ്രേമേയത്തെ മുൻപ് അവതരിപ്പിച്ചിട്ടുള്ളത്..   ചിത്രത്തിലെ വളരെ തീവ്രമായ കഥാപാത്രമാണ് അക്ബർ.. നിവിൻ പോളിയാണ് വേഷം കൈകാര്യം ചെയുന്നത്..  ലക്ഷദീപിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ആരംഭിക്കുന്നത്.. ലക്ഷദ്വീപിൽ നിന്നും ബോംബെയിലേക്ക് തന്റെ മൂത്തോനെ തേടി വരുന്ന ആണ്കുട്ടിയായി മാറുന്ന മുല്ലയെന്ന പെങ്ങളുടെ തേടലാണ് ഈ ചിത്രം.  ഏതോ പ്രണയത്തിന്റെ നിരാശയിലാണ് മൂത്തൊൻ നാട് വിട്ടു പോയതെന്ന് മുല്ലയും സുഹൃത്തുക്കളും ആയുള്ള സംഭാഷണത്തിൽ നിന്നും മനസിലാകും.  തന്റെ മൂത്തോനെ തേടി പുറപ്പെടുന്ന മുല്ല ബോംബെയിലേക്ക് എത്തുന്നു.അവിടെ വച്ചു അലഞ്ഞു തിരഞ്ഞു നടക്കുന്ന മുല്ല അക്ബറിനെ...
Recent posts

IFFK Experience

24 മത്  രാജ്യാന്തര ചലച്ചിത്ര മേള ഐ എഫ് എഫ് കെ)യിൽ ഇത്തവണ ഡേറ്റ് ഷെഡ്യൂൾ ആയതു മുതൽ തീരുമാനിച്ചതാണ് ഡെലിഗേറ്റ് ആവണമെന്നും 8ദിവസവും മേളയുടെ ഭാഗമായി മുഴുവൻ സമയം  നില്കണം എന്നും. അത് സാധ്യമായതിൽ വളരെ സന്തോഷവും. കാരണം പോയ വർഷം സിനിമ മാധ്യമത്തിന്റെ വളരെ വലിയ മുന്നേറ്റം വിവിധ ഭാഷകളിൽ നിന്നുണ്ടായിട്ടുണ്ട്.   സെലെക്ടിവ് ആയ ചിത്രങ്ങൾ കാണാൻ കഴിഞ്ഞു എന്നത് തന്നെയാണ് പ്രേതെകത. നേരത്തെ സൂചിപ്പിച്ചപോലെ ചലച്ചിത്രങ്ങൾ വെറും വിനോദത്തിനു വേണ്ടി മാത്രമുള്ള മാർഗ്ഗമല്ല, ചലച്ചിത്രങ്ങൾ അവ നിർമ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാംസ്ക്കാരിക പ്രതിഫലനം കൂടി യാണ് എന്നുള്ളത് തന്നെയാണ് ചലച്ചിത്രങ്ങളോടുള്ള താല്പര്യം. . അതുപോലെ തന്നെ അവ തിരിച്ചും സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നു. ഇത്തരത്തിലുള്ള സെലെക്ടിവ് മൂവി IFFK യുടെ പ്രേതെകതയാണ്.  ഇത്തവണ അതിനു മാറ്റു കൂടി എന്നുള്ളത്‌ സിനിമ ആസ്വാദകൻ എന്ന രീതിയിൽ മനസ്സിലാക്കുവാൻ വേണ്ടി സാധിക്കും. എട്ട് ദിവസവും ഇതിന്റെ ഭാഗമായിട്ട് നിൽക്കുന്ന വേളയിൽ ഒരുപാട് സൗഹൃദങ്ങളും ഒരിക്കലും നല്ല മറക്കാനാകാത്ത ഓർമ്മകളും സമ്മാനിച്ചു കൊണ്ടാണ് ഇത്തവണ ഈ മേള അവസാ...

IFFK Report

ചലച്ചിത്ര മഹാ മാമാങ്കത്തിന് അരങ്ങൊരുക്കി അനന്തപുരി  24 മത് അന്തരാഷ്‌ട്ര ചലച്ചിത്രമേളക്ക്  തലസ്ഥാന നഗരി പിന്നെയും സാക്ഷിയായി. നിശാഗന്ധിയിൽ വച്ചു നടന്ന ഉൽഘാടന ചടങ്ങിൽ കലാ രാഷ്ട്രീയ രംഗത്തെ  നിരവധി   പ്രമുഖ വ്യക്തികൾ  പങ്കെടുത്തു. ഇത്തവണ നിരവധി പ്രത്യേകതകളുമായിയാണ് ചലച്ചിത്ര മേള കടന്നെത്തിരിക്കുന്നത്.  ഷെർഹത്ത് കരാസ് ലാൻ സംവിധാനം ചെയ്ത "പാസ്‌ഡ്‌ ബൈ സെൻസർ"എന്ന തുർക്കി ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവത്തിന് ഡിസംബർ 6 ന് തുടക്കമായത്. തുർക്കി ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണിത്.ഒരു ജയിൽ ജീവനക്കാരന് ലഭിക്കുന്ന കത്തും അതെഴുതിയ വനിതയോട് ഉണ്ടാകുന്ന അടുപ്പവും തുടർന്നുണ്ടാകുന്ന മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിലെ പ്രമേയം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ കേരളത്തിന്റെ 24-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തിരി തെളിയിച്ചു. "ഏറ്റവുമധികം ബഹുജനസ്വാധീനമുള്ള ഒരു കലാരൂപമെന്ന നിലയില്‍ പ്രേക്ഷകരുടെ രാഷ്ട്രീയബോധത്തെ പുരോഗമനമായി നയിക്കാന്‍ സിനിമയ്ക്ക് കഴിയും. സമഗ്രാധിപത്യ സ്...

Film Review 7(മാറിഗെല്ല -Marighela)

IFFK യിൽ വേറിട്ടു നിന്ന മറ്റൊരു ചിത്രമാണ് വാഗ്നർ മൗറ സംവിധാനം ചെയ്ത  മാറിഗെല്ല എന്ന ബ്രസിൽ ചിത്രം. നിരപരാധികളെ കൊന്നു തള്ളുന്ന, സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന,ജനങ്ങളെ പീഡിപ്പിക്കുന്ന ഭരണകൂട  വ്യവസ്ഥിതിയ്ക്ക് എതിരെ,  മുപ്പത് വയസിനു താഴെയുള്ള യുവതികളേയും  യുവാക്കളെയും മുൻ നിറുത്തി ഗറില്ല പോരാട്ടം നടത്തുന്ന 'മാറിഗെല്ല' എന്ന ബ്രസീലിയൻ കമ്യുണിസ്റ്റിന്റെ കഥയാണ് ചിത്രം.   രാഷ്ട്രീയമായും സാമൂഹ്യമായുമുള്ള പശ്ചാത്തലാത്തിലാണ് ഈ ചിത്രം  നിർമിച്ചിരിക്കുന്നത്.  ബ്രസീലിയൻ സൈനിക ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരെ പോരാടുന്ന ഗറില്ല പോരാളിയുടെ യുദ്ധസന്നദ്ധതയാണ് ചിത്രത്തിന്റെ പ്രമേയം.. ജീവിക്കാൻ വേണ്ടി ഒരു ജനത നടത്തുന്ന മുന്നേറ്റത്തിന്റെ അടയാളമായി ചിത്രത്തെ നമുക്ക് കാണാൻ സാധിക്കും. മനുഷ്യ ജീവിതം സാമൂഹികമായി തന്നെ നിലനിൽക്കണം എങ്കിൽ രാഷ്ട്രീയ അടിത്തറയുടെ  ഭദ്രത എത്രത്തോളം വേണം എന്ന് ചിത്രം പ്രേക്ഷകരോട് പലപ്പോഴയായി ചോദിക്കുന്നുണ്ട്.    അടിച്ചമർത്തപ്പെട്ട ജനതയെ മുന്നിൽ നിന്ന് നയിക്കുന്ന,അവർക്ക് വേണ്ടി പോരാടുന്ന സഖാക്കളെ ഒരു ഫാസിസ്റ്റ് ഭരണകൂടം എ...

Film Review 6( നോ ഫതെര്സ് ഇൻ കശ്മീർ (No fathers in kashmir)

രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ, സ്പെഷ്യൽ ഷോ വരെ നടത്തിയ കശ്മീരിന്റെ കഥ പറയുന്ന ചിത്രം, അശ്വിൻ കുമാർ സംവിധാനം ചെയ്ത "നോ ഫാദേഴ്സ് ഇൻ കശ്മീർ ". ചലച്ചിത്രമേളയിൽ ഏറെ ജനശ്രദ്ധ നേടിയ ചിത്രമാണിത്. അശ്വിൻ കുമാർ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. എട്ടു മാസം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് നോ  ഫാദേഴ്സ് ഇൻ കശ്മീരിനു യു സർട്ടിഫിക്കറ്റ് ലഭിച്ചത്.  കശ്മീരിൽ കാണാതാകുന്ന പിതാക്കന്മാരെക്കുറിച്ചുള്ള കുട്ടികളുടെ വ്യഥയാണ് സിനിമ. പ്രത്യാശയും ക്ഷമിക്കാനുള്ള മനുഷ്യന്‍റെ മനസുമാണ് മനുഷ്യന്‍റെ നിലനില്‍പ്പിനു തന്നെ ആധാരം എന്ന ആശയമാണ് ‘നോ ഫാദേഴ്സ് ഇന്‍ കാശ്മീരിലൂടെ’ പറയുന്നത്. കൗമാരക്കാരിയായ ബ്രിട്ടീഷ് കശ്മീരിയായ16കാരിയായ നൂർ മാതാവിനൊപ്പം ജന്മനാടായ കാശ്മീരിൽ തന്‍റെ വേരുകള്‍ തേടി ഇറങ്ങുന്നു. പ്രാദേശിക കശ്മീർ ബാലനായ പിതാവി​െൻറ സുഹൃത്തി​െൻറ മകനും മജിദും അവളോടൊപ്പം ചേരുന്നു. അവരെ ഒരു സൈനിക പട്രോളിംഗ് സംഘം പിടികൂടുകയും ചെയ്യുന്നു. ബ്രിട്ടീഷുകാരിയായതിനാൽ നൂർ മോചിതയായെങ്കിലും ചോദ്യം ചെയ്യലിനായി മജിദിനെ തടഞ്ഞുവച്ചു.  നൂറുകണക്കിന് യഥാർത്ഥ കഥകളെ അടിസ്ഥ...

Film review 5 -ഡിജിറ്റല്‍ തടങ്കല്‍ (digital captivity)

തുർക്കി സംവിധായകൻ എമ്രെ കാവുക്കിന്റെ സിനിമ ഡിജിറ്റൽ ക്യാപ്റ്റിവിറ്റി സമകാലിക കാലത്തെ ഏറ്റവും പ്രസക്തമായ ആശയത്തെ  അവതരിപ്പിക്കുന്നു.   ഇന്റർനെറ്റ് ആസക്തിയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്. യുവാക്കൾ എങ്ങനെയാണ് ഡിജിറ്റൽ ലോകത്തിന്റെ കെണിയിൽ വീഴുകയും അവരെ കുഴപ്പത്തിലാക്കുന്ന കുറ്റകൃത്യങ്ങൾ ചെയ്യുകയും ചെയ്യുന്നത് എന്നത് തന്നെയാണ് സിനിമയുടെ ആധാരം . കേരളത്തിന്റെ 24-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.കെ) ചിത്രം പ്രദർശിപ്പിച്ചപ്പോൾ കൗതുകത്തിന്റെ പേരിൽ കടന്നു കൂടിയവരാണ് അധികവും.  ആരാധകരുടെ എണ്ണത്തിൽ മതിമറന്നു  ഉല്ലസിക്കുകയും  അഹങ്കരിക്കുകയും ചെയ്യുന്ന ഇന്റർനെറ്റ് സെലിബ്രിറ്റികളിലൂടെയാണ് കഥ തുടങ്ങുന്നത്.  നിത്യജീവിതത്തിൽ ചെയ്യുന്നതെന്തും സാമൂഹികമാധ്യമങ്ങളിൽ പരസ്യപ്പെടുത്തി ലൈക്കുകൾ സമ്പാദിക്കുന്നവർ. പൂർണമായും അടിയമമായി മാറിയവർ.  ഇത്തരം പോസ്റ്റുകളിലൂടെ പ്രശസ്തിയും പണവും സമ്പാദിക്കുന്നവർ. വിർച്വൽ ലോകത്തോടുള്ള അഭിനിവേശം മൂലം അത് നിലനിർത്താനായി കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർ. അപകടങ്ങളിൽ ചെന്നു ചാടുന്നവർ. ഓഫ്ലൈനായി ഇന്റർനെറ്റ്‌ ഇല്ലാ...

Film Review 4 (വേർഡിക്ട് (Verdict )

വേർഡിക്ട് (Verdict ) റെയ്മണ്ട് റിബെ ഗുട്ടറസ് സംവിധാനം ചെയ്ത 2019 ലെ ഫിലിപ്പൈൻ ക്രൈം നാടക ചിത്രമാണ് 'വേർഡിക്ട്".ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നതും റെയ്മണ്ട് റിബെ ഗുട്ടറസ് തന്നെയാണ്.  ഗാർഹിക പീഡനത്തിന്റെ വിഷയം  തന്ത്രപ്രധാനമായി ഏറ്റെടുത്ത ചിത്രമാണ് വേർഡിക്ട്.   ജോയി എന്ന യുവതി തന്റെ ആറുവയസ്സുള്ള മക്കൾ എയ്ഞ്ചലും അക്രമാസക്തനായ ഭർത്താവ് ഡാന്റയും ചേർന്നുള്ള കുടംബം. അയാൾ മദ്യപിച്ചു ജോയിയെ ക്രൂരമായി മർദ്ദിക്കുന്നു. ആക്രമണത്തിന് ഇരയായി കൊണ്ട് ജോയി നീതിക്കുവേണ്ടി അലയുന്നു.പക്ഷേ നീതി തനിക്ക് വളരെ വൈകി മാത്രമേ ലഭിക്കുമെന്നുള്ള ബോധം ജോയിക്ക്  തോന്നുന്നു എന്നതാണ് ചിത്രത്തിലെ പ്രമേയം. ജോയ് സാന്റോസ് (മാക്സ് ഐഗൻമാൻ, സമീപകാലത്തായി ആഭ്യന്തര ചലച്ചിത്രത്തിലും ടിവി രംഗത്തും സജീവമാണ്), മകൾ ഏഞ്ചൽ (ജോർദാൻ സുവാൻ) എന്നിവരോടൊപ്പമാണ് ചിത്രം ആരംഭിക്കുന്നത്. ജോയിയുടെ ഭർത്താവും എയ്ഞ്ചലിന്റെ അച്ഛൻ ഡാന്റേയും (ക്രിസ്റ്റോഫർ കിംഗും ഈയിടെയായി സമൃദ്ധമായി) വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ അവരുടെ സായാഹ്ന ദിനചര്യ പെട്ടെന്നു തടസ്സപ്പെട്ടു. വാദം കൂടുതൽ കൂടുതൽ ചൂടുപിടിക്കുമ്പോൾ, അയാൾ തന...